Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ലേബർ പ്രൊഫഷൻ ഇല്ലാതാകുന്നതോടെ 26 ലക്ഷം പേർ പുതിയ പരീക്ഷ എഴുതണം

സൗദി അറേബ്യ:സൗദിയില്‍ ലേബര്‍ എന്ന പേരിലുള്ള പ്രൊഫഷന്‍ ഇല്ലാതാക്കുന്നതോടെ ഇന്ത്യക്കാരുള്‍പ്പെടെ ഇരുപത്തിയാറ് ലക്ഷം തൊഴിലാളികള്‍ പുതിയ പരീക്ഷ എഴുതേണ്ടി വരുമെന്ന് തൊഴില്‍ മന്ത്രാലയം.ഇത്രയും പേര്‍ നൈപുണ്യമുള്ള വിവിധ പ്രൊഫഷനുകളിലേക്ക് മാറേണ്ടി വരും.തൊഴില്‍ മാറാനുദ്ദേശിക്കുന്ന മേഖലയിലേക്ക് നൈപുണ്യ പരീക്ഷ അടുത്ത മാസം മുതലാണ് ആരംഭിക്കുക.സൗദിയുടെ വിവിധ ഭാഗങ്ങളിലായി 26 ലക്ഷം അവിഗ്ദ തൊഴിലാളികളുണ്ട്.അതായത് പ്രത്യേക പ്രൊഫഷനില്‍ ജോലി ചെയ്യാതെ തൊഴിലാളി അഥവാ ആമില്‍ എന്ന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍.വിവിധ കമ്പനികളിലായി പലതരത്തിലുള്ള ജോലികള്‍ ഇവര്‍ ചെയ്യുന്നുണ്ട്.ഇതൊഴിവാക്കി ഓരോ തൊഴിലാളിക്കും അയാള്‍ക്ക് വൈദഗ്ദ്യമുള്ള മേഖലയില്‍ മാത്രം തൊഴിലവസരം നല്‍കുകയായാണ് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ ലക്ഷ്യം.ഇതിന്റെ ഭാഗമായി വിദേശി ജോലിക്കാർക്കായുള്ള 'തൊഴിൽ നൈപുണ്യ പരീക്ഷ പദ്ധതി'അടുത്ത മാസം തുടങ്ങും.

ന്ത്യക്കാര്‍ക്കാണ് ആദ്യത്തെ പരീക്ഷ ഉണ്ടാകുക.ഫിലിപ്പീൻസ്,ശ്രീലങ്ക,ഇന്തോനോഷ്യ,ഈജിപ്ത്,ബംഗ്ളാദേശ്,പാക്കിസ്ഥാൻ എന്നിവര്‍ക്ക് തൊട്ടു പിന്നാലെ പരീക്ഷ നടത്തും.സൗദിയില്‍ ആകെയുള്ള ആമില്‍ അഥവാ തൊഴിലാളി വിസ ജോലിക്കാരില്‍ 95 ശതമാനവും ഈ രാജ്യക്കാരാണ്.അതായത് ഭാവിയിൽ ലേബർ വിസ ഉണ്ടാവില്ല.ആമിൽ എന്നത് മന്ത്രാലയ വിസ സംവിധാനത്തിൽ നിന്ന് ഇല്ലാതാക്കും.അതിനാൽ കമ്പനികളും ഒറ്റക്ക് ജോലി ചെയ്യുന്നവരും ആമിൽ പ്രൊഫഷനില്‍ നിന്ന് മാറേണ്ടി വരും.പ്ലബ്ബിങ്,ഇലക്ട്രിക്കല്‍ തുടങ്ങി പ്രൊഫഷന്‍ മാറാനുദ്ദേശിക്കുന്ന തസ്തികയിലേക്കാണ് നൈപുണ്യ പരീക്ഷകള്‍ നടത്തുക.അറബി,ഹിന്ദി,ഉര്‍ദു,ഫിലിപ്പിനോ ഭാഷകളിലാകും പരീക്ഷകള്‍.കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. പ്രതിവര്‍ഷം അഞ്ച് ലക്ഷം പേര്‍ക്കാണ് പരീക്ഷ നടത്തുക.പരീക്ഷ വിജയിക്കാത്തവര്‍ക്ക് സൗദിയില്‍ ജോലിയില്‍ തുടരാനാകില്ല.രാജ്യത്തെ തൊഴിലാളികളുടെ നിലവാരം ഉയര്‍ത്തുന്നതിനാണ് പദ്ധതി.

 

 

 

 

 

 

 

28 March 2024