Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഹജ് ഡിജിറ്റൈസേഷൻ നടപ്പാക്കുന്ന ആദ്യ രാജ്യമാകാനൊരുങ്ങി ഇന്ത്യ

ജിദ്ദ:ജ് നടപടികൾ പൂർണമായും ഡിജിറ്റൈസേഷൻ ചെയ്തതായും ഇത് നടപ്പാക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യയെന്നും ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു.ജിദ്ദയിൽ ഇന്ത്യ–സൗദി ഹജ് കരാർ ഒപ്പുവച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.കഴിഞ്ഞ വർഷം 2 ലക്ഷം ഇന്ത്യക്കാർക്കാണ് അവസരം ലഭിച്ചതെന്നും ഹജ് ക്വോട്ട വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി സൂചിപ്പിച്ചു.ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വിയും സൗദി ഹജ്–ഉംറ മന്ത്രി ഡോ.മുഹമ്മദ് സാലിഹ് ബിൻ താഹിർ ബന്തനുമാണ് ഇന്ത്യ–സൗദി ഹജ് കരാറിൽ ഒപ്പിട്ടത്.ഇന്ത്യൻ തീർഥാടകരുടെ ഹജ് കർമം സുഗമമാക്കാൻ വേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു.1,99,936 ഇന്ത്യക്കാരാണ് ഏറ്റവും ഒടുവിൽ ഹജ് നിർവഹിച്ചത്.വിജയവാഡയെകൂടി ചേർത്തതോടെ എംബാർക്കേഷൻ പോയിൻറ് 22 ആയി വർധിച്ചതായും പറഞ്ഞു.ഹജ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 15 ആയിരിക്കെ ഇതോടകം 1.8 ലക്ഷം ഹജ് അപേക്ഷ ലഭിച്ചതായും ആവശ്യമെങ്കിൽ അപേക്ഷകർക്ക് കൂടുതൽ സമയം അനുവദിക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.സ്വകാര്യ ഗ്രൂപ്പിൽ ഹജിനെത്തുന്നവരുടെ കാര്യങ്ങൾക്കൂടി നിരീക്ഷിക്കാനും സേവനം മെച്ചപ്പെടുത്താനും ഡിജിറ്റലൈസേഷൻ സഹായിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.തീർഥാടകരുടെ എമിഗ്രേഷൻ നടപടികൾ ഇന്ത്യയിൽ തന്നെ പൂർത്തിയാക്കാവുന്ന റോഡ് ടു മക്ക നടപ്പാക്കാൻ ഇന്ത്യ തയാറാണെന്നും നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.ന്യൂനപക്ഷകാര്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നിന്നെത്തിയ ഉന്നത തല സംഘമാണു ചർച്ച നടത്തിയത്.

 

 

 

26 April 2024

Latest News