Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മുദ്ര വായ്പ കൂടുതലും നിലവിലെ സംരംഭകർക്ക്

ന്യൂഡൽഹി:മോദി സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ മുദ്ര വായ്‌പ എടുത്തവരിൽ പുതിയ സംരംഭം തുടങ്ങിയത് അഞ്ചിലൊരാൾ മാത്രമാണ്.രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന ദേശീയ സാംപിൾ സർവേ ഫലത്തെ മറികടക്കാൻ മുദ്ര സർവേ ഉപയോഗപ്പെടുത്താനായിരുന്നു കേന്ദ്ര സർക്കാർ ഉദ്ദേശിച്ചിരുന്നത്.6.1 ശതമാനമായിരുന്നു ദേശിയ സാംപിൾ സർവേ പ്രകാരം രാജ്യത്തെ റെക്കോർഡ് തൊഴിലില്ലായ്മ  നിരക്ക്.കഴിഞ്ഞ ഡിസംബറിൽ തയ്യാറായ ഈ സർവേ ഫലം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമാണ് സർക്കാരിന് പുറത്തുവിട്ടത്.കാര്യമായ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുന്നത്തിലും മുദ്ര പദ്ധതി പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയ സർവേ ഫലം പുറത്ത് വിട്ടിട്ടില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് പത്രം വെളിപ്പെടുത്തി.സർവേയിൽ പങ്കെടുത്ത 94,375 വായ്‌പ ഉപയോക്താക്കളിൽ 19,396 പേർ മാത്രമാണ്.മുദ്ര വായ്‌പയെടുത്തവരിൽ ഭൂരിഭാഗവും നിലവിലുള്ള സംരംഭം വിപുലപ്പെടുത്താനാണ് അതുപയോഗിക്കുന്നത്.വായ്‌പയിൽ 20.6 ശതമാനമാണ് പുതിയ വ്യവസായ സംരംഭം തുടങ്ങിയതെന്ന് തൊഴിൽ മന്ത്രാലയം നടത്തിയ സർവേയിൽ കണ്ടെത്തി.6.1 ശതമാനമായിരുന്നു ദേശിയ സാംപിൾ സർവേ പ്രകാരം രാജ്യത്തെ റെക്കോർഡ് തൊഴിലില്ലായ്മ നിരക്ക്.

ഴിഞ്ഞ ഡിസംബറിൽ തയ്യാറായ ഈ സർവേ ഫലം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമാണു സർക്കാർ പുറത്ത്‌വിട്ടത്.വായ്‌പ ഏർപ്പെടുത്തിയ 2015 ഏപ്രിലിലും 2017 ഡിസംബറിലുമിടയിൽ 1.12 കോടി അധിക തൊഴിലവസരങ്ങൾ സൃഷിട്ടിക്കപെട്ടതായി കരട് സർവേ റിപ്പോർട്ട് പറയുന്നു.ഇതിൽ 51.06 ലക്ഷത്തോളം സ്വയം തൊഴിലാണ്.ബാക്കി വരുന്നത് തൊഴിലാളികളും കരാർ ജോലിക്കാരും.ആദ്യ 33 മാസത്തിൽ കൊടുത്തിട്ടുള്ള വായ്‌പയുടെ 10 ശതമാനത്തിൽ താഴെ മാത്രമേ പുതിയ തൊഴിലവസങ്ങൾ ഉണ്ടായിട്ടുള്ളൂ എന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്.ആകെ 5.71 ലക്ഷം രൂപയാണ് 12.27 കോടി ലോൺ അക്കൗണ്ടുകളിലൂടെ ഈ കാലയളവിൽ വായ്‌പയായി കൊടുത്തത്.11 വായ്‌പയ്ക്ക് ഒരു പുതിയ തൊഴിലവസരം എന്ന കണക്കിലാണ് പുതിയ തൊഴിലുകളുണ്ടായത്.ഓരോ പുതിയ ജോലിക്കും ശരാശരി 5.1 ലക്ഷം രൂപ വായ്‌പയാണ് നൽകിയത്. 

24 April 2024

Latest News