Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ട്രാഫിക് ലംഘനങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യയുമായി ജിദ്ദ

റിയാദ്:ജിദ്ദയില്‍ ട്രാഫിക് ലംഘനങ്ങള്‍ കണ്ടുപിടിക്കാന്‍ പുതിയ സാങ്കേതികവിദ്യ വരുന്നു.അമിതവേഗതയില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുവാനുള്ളതാണ് പുതിയ സംവിധാനം.ജിദ്ദ ട്രാഫിക് വിഭാഗമാണ് അമിത വേഗതയില്‍ ഓടുന്ന വാഹനങ്ങളെ സ്‌കാന്‍ ചെയ്ത് പിഴ ഈടാക്കുവാനുള്ള സംവിധാനം സ്വന്തമാക്കിയിട്ടുള്ളത്.ജിദ്ദ ഗവര്‍ണ്ണര്‍ അമീര്‍ മഷ്അല്‍ ബിന്‍ മാജിദ് രാജകുമാരന്‍ അത്യാധുനിക സാങ്കേതികവിദ്യ അടങ്ങിയ കാമറകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ നിരീക്ഷിക്കുകയുണ്ടായി.സാങ്കേതികവിദ്യ നിരീക്ഷിക്കുന്നതിന്റെയും കാമറയുടെ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നതിന്റെയും വീഡിയോ ജിദ്ദാ ട്രാഫിക് വിഭാഗം സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്.പൂര്‍ണമായും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന കാമറകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ജിദ്ദ സിറ്റിക്കുള്ളിലെ റോഡ് അരികില്‍ നിര്‍ത്തിയിടും.റോഡിലൂടെ സഞ്ചരിക്കുന്നവയുമുണ്ട്.പ്രധാന നിരത്തുകളിലും സിറ്റിക്കുള്ളിലെ സബ് റോഡുകളിലും ഈ വാഹനങ്ങള്‍ ഗതാഗത ലംഘനങ്ങള്‍ നിരീക്ഷിക്കും.ഏതുവാഹനവും നിരീക്ഷിക്കുവാനുള്ള ശേഷി ഈ യന്ത്രത്തിനുണ്ട്.ചെറിയ വാഹനങ്ങള്‍ മുതല്‍ വലിയ ട്രെയ്ലര്‍ വരെ യന്ത്രം ഒപ്പിയെടുക്കും.30 മുതല്‍ 260 കിലോമീറ്റര്‍ വരെ സ്പീഡുള്ള വാഹനങ്ങളുടെ നിയമലംഘനങ്ങളും ഈ ക്യാമറ വഴി കണ്ടുപിടിക്കാനാകും.ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കുകയും റോഡ് അപകടങ്ങള്‍ കുറക്കുകയുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ജിദ്ദ ട്രാഫിക് വിഭാഗം അറിയിച്ചു.

 

 

 

25 April 2024